ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രം. റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം നടക്കുന്നതിനാൽ എണ്ണവില വർധിക്കാനിടയുണ്ട്. ഇത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
രാജ്യത്ത് തടസമില്ലാതെ ഇന്ധനം ലഭ്യമാക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. യുക്രൈൻ-റഷ്യ പ്രതിസന്ധി യുദ്ധ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന നിലയാണ് ഇപ്പോൾ. ഇതോടെ ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്ക ഉയരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം.
അതേസമയം, യുക്രൈൻ പ്രസിഡണ്ട് സെലൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. രാഷ്‌ട്രീയമായും യുഎൻ രക്ഷാസമിതിയിലും സെലൻസ്‌കി ഇന്ത്യയുടെ പിന്തുണ തേടി.
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. റഷ്യൻ അധിനിവേശത്തെപ്പറ്റി സെലെൻസ്‌കി പ്രധാനമന്ത്രിയോട് വിശദീകരിക്കുകയും ചെയ്‌തിരുന്നു.
Read Also: യുപിയിൽ ബിജെപി 300ലധികം സീറ്റുകൾ നേടും; അമിത് ഷാ