ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 403 നിയമസഭാ സീറ്റില്‍ 300ലധികം സീറ്റുകളില്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സംസ്‌ഥാനത്ത് സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും തകര്‍ന്നടിയുമെന്നും ഷാ ആത്‌മവിശ്വാസം പ്രകടിപ്പിച്ചു.
കഴിഞ്ഞ നാല് വോട്ടെടുപ്പ് ഘട്ടങ്ങളിലും ഞാന്‍ ഉത്തര്‍പ്രദേശിന്റെ നാനാ ഭാഗങ്ങളും സന്ദര്‍ശിച്ചിരുന്നു. എസ്‌പിയും ബിഎസ്‌പിയും പരാജയപ്പെടും. മൂന്നൂറിലധികം സീറ്റുകള്‍ നേടി ബിജെപി വീണ്ടും ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തും.’ അമിത് ഷാ പറഞ്ഞു. എസ്‌പിയും ബിഎസ്‌പിയും ജാതീയതയും രാജവാഴ്‌ച കാലത്തെ രാഷ്‌ട്രീയവും പ്രയോഗിക്കുന്നവരാണെന്നും അമിത് ഷാ ആരോപിച്ചു.
സംസ്‌ഥാനത്ത് ആകെ 403 സീറ്റുകളില്‍ 232 എണ്ണത്തിലും വോട്ടെടുപ്പ് നടന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഫെബ്രുവരി 27ന് നടക്കാനിരിക്കുന്ന അഞ്ചാം ഘട്ടം പ്രധാനപ്പെട്ടതാണ്. അയോധ്യ, റായ്ബറേലി, അമേഠി ജില്ലകള്‍ ഉള്‍പ്പെടെ കിഴക്കന്‍ മേഖലകള്‍ ഈ ഘട്ടത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ബാക്കിയുള്ള രണ്ട് ഘട്ടങ്ങള്‍ മാര്‍ച്ച് 3, 6 തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച് 10നാണ്.
Read Also: മീഡിയ വൺ വിലക്ക്; ഹിന്ദുരാഷ്‌ട്രം സ്‌ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമെന്ന് എംഎ ബേബി