തിരുവനന്തപുരം: ശബരിമല തിരഞ്ഞെടുപ്പില്‍ ഒരു വിഷയമല്ലെന്ന് സിപിഎം പോളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഈ കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലവും ചർച്ചാവിഷയമായി മാറില്ലെന്ന് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും പറയുന്നത് പോലെ പുതിയ നിയമത്തിനും പ്രസക്‌തിയില്ല. വിശാല ബെഞ്ചിന്റെ വിധി അനുസരിച്ച് വേണ്ടപ്പെട്ടവരുമായി ചര്‍ച്ച നടത്തി തീരുമാനം എടുക്കുമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
എന്‍എസ്എസ് പറയുന്നത് അവരുടെ നിലപാടാണ്. സർക്കാരിന് ആരുമായും പ്രശ്‌നങ്ങളില്ല, ശത്രുതയുമില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎം- ബിജെപി കൂട്ടുകെട്ടിനെയും അദ്ദേഹം തള്ളി. നേരത്തെ തന്നെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ട്. സംസ്‌ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുകച്ചവടം നടക്കുന്നതായും എസ് രാമചന്ദ്രന്‍ പിള്ള അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജനം പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിൽ ബിജെപി മികച്ച വിജയം നേടും; അമിത് ഷാ