സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ? സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്

ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് ക്ളീൻ ചീറ്റ് നൽകി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നീക്കം

By Trainee Reporter, Malabar News
Saji Cheriyan,
Ajwa Travels

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രിയും ചെങ്ങന്നൂർ എംഎൽയുമായ സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കെന്ന് സൂചന. ഇന്ന് ചേരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാന് ക്ളീൻ ചീറ്റ് നൽകി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നീക്കം.

സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയും ഇന്നലെ തള്ളിയിരുന്നു. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്‌ഥ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ദേശീയ മഹിമയെ അവഹേളിച്ചു എന്ന കേസിൽ തെളിവില്ല എന്നാണ് പോലീസിന്റെ വാദം. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്‌തത്‌. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തൽ.

തിരുവല്ല ഡിവൈഎസ്‌പിയുടെ അഞ്ചു മാസം നീണ്ട അന്വേഷത്തിന് ഒടുവിലാണ് സജി ചെറിയനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചു സംസാരിച്ചത്. തുടർന്ന് മന്ത്രിസ്‌ഥാനം രാജിവെക്കുകയായിരുന്നു.

പകരം മറ്റൊരാൾക്ക് സിപിഐഎം മന്ത്രിസ്‌ഥാനം കൈമാറിയിരുന്നില്ല. സജി ചെറിയാൻ കൈകാര്യം ചെയ്‌തിരുന്ന സാംസ്‌കാരിക വകുപ്പ് വിഎൻ വാസവനും ഫിഷറീസ് വി അബ്‌ദുറഹിമാനും യുവജനക്ഷേമം പിഎം മുഹമ്മദ് റിയാസിനും വീതിച്ചു നൽകുകയായിരുന്നു. പോലീസിന്റെ കണ്ടെത്തൽ അനുകൂലമായാൽ അദ്ദേഹത്തിന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താൻ കഴിയും വിധമായിരുന്നു ക്രമീകരണം.

Most Read: ലോകത്തിലെ ശക്‌തയായ വനിത; ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടം നേടി നിർമല സീതാരാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE