സര്‍ക്കാര്‍ വഴങ്ങി; ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജിയില്‍ നിന്നും പിന്മാറി

By News Desk, Malabar News
MalabarNews_juniordoctors salary issues
Representation Image
Ajwa Travels

തിരുവനന്തപുരം: ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍, അനുകൂല നിലപാട് സ്വീകരിച്ചതോടെ നേരത്തെ പ്രഖ്യാപിച്ച രാജി തീരുമാനത്തില്‍ നിന്ന് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്മാറി. പ്രഖ്യാപിച്ച മൂന്നു മാസത്തെ മുഴുവന്‍ ശമ്പളവും ലഭിക്കുമെന്ന് സര്‍ക്കാരില്‍ നിന്നും ഉറപ്പ് ലഭിച്ചെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു മാസത്തേക്ക് നിയമിച്ച ഇവരുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് കാലാവധി കഴിയുന്നവര്‍ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായത് കൊണ്ടാണ് ശമ്പളത്തില്‍ കുറവ് വന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. 868 ഡോക്ടര്‍മാര്‍ക്കും നേരത്തെ പ്രഖ്യാപിച്ച 42000 രൂപ വീതം മൂന്ന് മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇവരുടെ കാലാവധി നീട്ടില്ല, പക്ഷെ ജോലിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്ത് തുടരാം എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞിറങ്ങിയവരെ കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് ഒന്നാം തല ചികിത്സ കേന്ദ്രങ്ങളിലേക്ക് അടക്കം മൂന്ന് മാസത്തേക്ക് നിയമിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. അതില്‍ പ്രതിഷേധിച്ചതോടെ താല്‍ക്കാലിക മെഡിക്കല്‍ ഓഫിസര്‍ എന്ന തസ്തിക നിര്‍ണയിച്ച് 42000 രൂപ ശമ്പളവും പ്രഖ്യാപിച്ചു. എന്നാല്‍ ശമ്പളം എത്തിയപ്പോള്‍ ‘സാലറി ചലഞ്ചി’ല്‍ ഉള്‍പ്പെടുത്തി ആറ് ദിവസത്തെ ശമ്പളം കുറച്ചിരുന്നു. ആദായ നികുതി കൂടി പിടിച്ചു കഴിയുമ്പോള്‍ 27000 രൂപയാണ് ഇവര്‍ക്ക് കിട്ടിയത്.

അതോടെ, സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കി മുഴുവന്‍ ശമ്പളവും നല്‍കിയില്ലെങ്കില്‍ കൂട്ടരാജി എന്ന നിലപാടെടുക്കുകയായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇതോടെ പ്രഖ്യാപിച്ച ശമ്പളം വെട്ടിക്കുറക്കാതെ മുഴുവന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മൂന്ന് മാസത്തേക്ക് നിയമിതരായ ഇവരുടെ കാലാവധി ഒക്ടോബറോടെ അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE