ന്യൂഡല്‍ഹി: ആത്‍മഹത്യ പ്രേരണക്ക് അറസ്‌റ്റ് ചെയ്യപ്പെട്ട അര്‍ണബ് ഗോസ്വാമിക്ക് നീതി വേണമെന്ന് മുറവിളി ഉയര്‍ത്തുന്നവര്‍ സഞ്‌ജീവ് ഭട്ട് ഐപിഎസിനെക്കുറിച്ച് ആദ്യം ചിന്തിക്കണമെന്ന് ട്വിറ്ററില്‍ ആവശ്യം. ‘സഞ്‌ജീവ് ഭട്ടിനെ വിട്ടയക്കുക’ എന്ന ഹാഷ്‌ടാഗിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്.
HERO ZERO pic.twitter.com/Vx89uzXEXt
— Srivatsa (@srivatsayb) November 9, 2020
ആത്‍മഹത്യ കുറിപ്പില്‍ അർണബിന്റെ പേര് എഴുതിവെച്ച് ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ജീവനൊടുക്കിയ കേസിലാണ് അര്‍ണബ് അറസ്‌റ്റിലായത്. കുറച്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ ജീവിതം അപകടത്തിലാണെന്നും രക്ഷിക്കണേയെന്നും പറഞ്ഞ് കരയുന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ സഞ്‌ജീവിന്റെ ധീരത കണ്ടുപഠിക്കണമെന്നാണ് ആളുകള്‍ പറയുന്നത്.
Two Men!One is hounded by the PM/HM of the country(ex CM/HM of a state)the high courts,entire BJP machinery,constantly gets bail rejected,unable 2 meet family!He still stands tall & haven’t cried!The other squealed like a puppy despite being backed by the PM/HM #Character #Stoic pic.twitter.com/E5AimZzbdD
— Suby #ReleaseSanjivBhatt (@Subytweets) November 10, 2020
രണ്ടു വര്‍ഷം പഴക്കമുള്ള കേസില്‍ അര്‍ണബിനെ അറസ്‌റ്റ് ചെയ്‌തത് വലിയ ദുരവസ്‌ഥയായി പറയുന്നവര്‍ക്ക് മുന്നില്‍ സഞ്‌ജീവിനെ ചൂണ്ടിക്കാട്ടിയാണ് മറുപടി നല്‍കുന്നത്. 1990ലെ ഒരു കസ്‌റ്റഡി മരണത്തില്‍ പ്രതി ചേര്‍ത്താണ് സഞ്‌ജീവ് ഭട്ടിനെ അറസ്‌റ്റ് ചെയ്‌തത്. അന്വേഷണം അവസാനിപ്പിച്ച കേസ് 2012ല്‍ പുനരന്വേഷണം പ്രഖ്യാപിച്ച് സഞ്‌ജീവിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് പറഞ്ഞതാണ് സഞ്‌ജീവിനെതിരായ നടപടികള്‍ക്ക് പിന്നിലെന്നാണ് ആരോപണം.
Read also: ഇവിഎം ക്രമക്കേട്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി