റിയാദ്: ഭിക്ഷാടനത്തിൽ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ച് സൗദി. ഇതിനായി നിയമ പരിഷ്‌കരണം നടത്തുകയാണ് രാജ്യം. പരിഷ്‌കരിച്ച നിയമം ഷൂറാ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഭിക്ഷാടനം തടയിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
യാചകര്‍ക്കുള്ള ശിക്ഷ കടുപ്പിക്കുന്നതാണ് പുതിയ കരട് നിയമം. ഇതുപ്രകാരം കുറ്റകൃത്യം നടത്തി പിടിക്കപ്പെട്ടാല്‍ ഇവർക്കെതിരെ അധികൃതർക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ഈടാക്കാം.
ഭിക്ഷാടനത്തിലേര്‍പ്പെടുക, യാചകവൃത്തിക്ക് പ്രേരിപ്പിക്കുക, യാചന നടത്തുന്നതിന് പരസ്‌പരം ധാരണയിലെത്തി സഹായങ്ങള്‍ ഒരുക്കുക എന്നിവ കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇത്തരക്കാര്‍ക്ക് ആറ് മാസം വരെ തടവും അന്‍പതിനായിരം റിയാല്‍ വരെ പിഴയും ഒടുക്കേണ്ടി വരും.
അതേസമയം സംഘടിതമായി യാചകവൃത്തിയില്‍ ഏര്‍പ്പെടുക, അല്ലെങ്കില്‍ ഇതിന് പ്രേരിപ്പിക്കുക, സഹായിക്കുകയോ ധാരണയിലെത്തുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ ഗൗരവമുള്ളതായി പരിഗണിക്കാനും പരമാവധി ശിക്ഷ നല്‍കാനും നിയമത്തിൽ പറയുന്നു.
മാത്രവുമല്ല വിദേശികളാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ട് പിടിക്കപ്പെടുന്നതെങ്കിൽ ഇവരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്താനും പുതിയ നിയമം നിഷ്‌കർഷിക്കുന്നു.
Read Also: യാത്രക്കാരോട് മാന്യമായി പെരുമാറാൻ കെഎസ്ആർടിസി ജീവനക്കാർക്ക് യോഗ പരിശീലനം