ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ റിയാദില്‍ കൂടിക്കാഴ്‌ച നടത്തി. പിന്നാലെ പാകിസ്‌ഥാന് സാമ്പത്തിക സഹായം നല്‍കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് സൗദി സാമ്പത്തിക സഹായം അനുവദിച്ചെന്ന് ട്വീറ്റ് ചെയ്‌തത്.
300 കോടി ഡോളര്‍ പാകിസ്‌ഥാന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പാകിസ്‌ഥാന് നല്‍കും. പാകിസ്‌ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാകിസ്‌ഥാനെ സഹായിച്ചതില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നന്ദി അറിയിച്ചു.
വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ പാക് സെന്‍ട്രല്‍ ബാങ്കില്‍ 300 കോടി ഡോളര്‍ നിക്ഷേപിക്കുകയും 120 കോടി ഡോളറിന്റെ പെട്രോളിയം സഹായം നല്‍കുകയും ചെയ്‌ത സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനോട് നന്ദി അറിയിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്‌തു.
2018ലും 600 കോടി ഡോളറിന്റെ സാമ്പത്തിക സഹായം സൗദി പാകിസ്‌ഥാന് ലഭ്യമാക്കിയിരുന്നു. അന്ന് 200 കോടി ഡോളര്‍ പാകിസ്‌ഥാൻ സൗദിക്ക് തിരിച്ചു നല്‍കി. 2019ല്‍ ഐഎംഫും പാകിസ്‌ഥാനും 600 കോടി ഡോളറിന്റെ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ കരാര്‍ നടപ്പായില്ല. പാകിസ്‌ഥാൻ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകവേയാണ് സൗദിയുടെ സഹായം.
Entertainment News: ജോജു-പൃഥ്വി ചിത്രം ‘സ്‌റ്റാർ’ 29ന്; തിയേറ്ററുകളിൽ പ്രേക്ഷക ഒഴുക്ക് പ്രതീക്ഷിക്കുന്ന ചിത്രം