തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണമായും അടക്കില്ല. 10,11,12 ക്‌ളാസുകൾ ഓഫ്‌ലൈനായി തുടരാനാണ് പുതിയ തീരുമാനം. കൂടാതെ സംസ്‌ഥാനത്തെ കോളേജുകളിലും ഓഫ്‌ലൈൻ ക്‌ളാസുകൾ നടത്താമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ പൂർണമായും അടക്കുമെന്നാണ് അധികൃതർ ആദ്യം വ്യക്‌തമാക്കിയത്. കോവിഡ് അവലോകന യോഗത്തിന് ശേഷമായിരുന്നു തീരുമാനം. എന്നാൽ ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. അതേസമയം നാളെ മുതൽ 1 മുതൽ 9 വരെയുള്ള ക്‌ളാസുകൾ ഓൺലൈനായി നടക്കും.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അടുത്ത ഞായറാഴ്‌ചകളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. 23, 30 തീയതികളിലാണ് നിയന്ത്രണം. കൂടാതെ വിവാഹ-മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 20 ആയും കുറച്ചു. രോഗവ്യാപനം ഉയർന്നു തുടരുന്ന തിരുവനന്തപുരം, എറണാകുളം, വയനാട്, ഇടുക്കി, പത്തനംതിട്ട എന്നീ 5 ജില്ലകളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Read also: മോഫിയയുടെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കത്ത്, ഡിജിപിക്ക് കൈമാറി