സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം കോടതി മേൽനോട്ടത്തിൽ; കേന്ദ്രം ഇന്ന് നിലപാട് അറിയിച്ചേക്കും

By Desk Reporter, Malabar News
Supreme-Court
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായ സംഭവത്തിൽ കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. എൻഐഎ അന്വേഷണം എന്ന വാദം കേന്ദ്രം ആവർത്തിക്കാനാണ് സാധ്യത.

അതേസമയം, സംഭവത്തിൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ അന്വേഷണം കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. തിങ്കളാഴ്‌ച വരെ അന്വേഷണം നടത്തരുതെന്ന് കോടതി വാക്കാൽ നിർദ്ദേശിച്ചു. സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യത്തിൻമേൽ തിങ്കളാഴ്‌ച വാദം കേൾക്കും.

സംസ്‌ഥാനവും കേന്ദ്രവും പ്രധാനമന്ത്രിയുടെ യാത്രാവിവരങ്ങൾ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന് കൈമാറണം. വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ രജിസ്‌ട്രാറിനോട് സുപ്രീം കോടതി നിർദ്ദേശിക്കുകയും ചെയ്‌തു.

സുരക്ഷാ വീഴ്‌ചയില്‍ അതിര്‍ത്തികടന്നുള്ള ഭീകരവാദ സംഘടനകളുടെ പങ്കാളിത്തവും അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പഞ്ചാബ് സര്‍ക്കാരും കോടതിയെ അറിയിച്ചു.

Most Read:  ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സംസ്‌ഥാനങ്ങൾ തയ്യാറാകണം; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE