മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിച്ചേക്കുമെന്ന വാർത്തകൾ തള്ളി എൻസിപി. പാര്‍ട്ടിക്കുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്‌ത സ്‌ഥാനാർഥിയായി ശരദ് പവാര്‍ മൽസരിക്കുന്നു എന്നായിരുന്നു വാർത്തകൾ പുറത്തു വന്നത്. രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിക്കുന്നതില്‍ പാർട്ടിക്കും പവാറിനും താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്.
തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ പ്രതിപക്ഷ സഖ്യവും രാഷ്‌ട്രപതി തിരഞ്ഞെടുപ്പും വിഷയമായെന്നാണ് സൂചന. കൂടാതെ ബംഗാള്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ മൂന്ന് തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ മൂന്നാം ബദല്‍ രൂപീകരിക്കുന്നതിന് ഭാഗമായാണ് ഈ യോഗം എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.
രാജ്യത്ത് ബിജെപിക്കെതിരെ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധ്യതയില്ല എന്നായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി-പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്‌ചക്ക് പിന്നാലെ വലിയ രാഷ്‌ട്രീയ പ്രധാന്യമുള്ള തീരുമാനം ഉണ്ടായേക്കുമെന്ന് വിലയിരുത്തലുണ്ട്. ശരദ് പവാറിനെപ്പോലെ ഏവർക്കും സ്വീകാര്യനായ ഒരാളെ നിര്‍ത്തി രണ്ടാം മോദി സര്‍ക്കാരിനെതിരെ മൽസരിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.
Read also: പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്നു