തിരുവനന്തപുരം: സംസ്‌ഥാനത്ത് നിലവിൽ ഷിഗല്ല രോഗം സ്‌ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. എന്നാൽ രോഗം വരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മലപ്പുറം പുത്തനത്താണിയിൽ ഏഴുവയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ ഷിഗല്ല ബാധിച്ചാണ് കുട്ടി മരിച്ചതെന്ന് സംശയം ഉടലെടുത്തിരുന്നു. എന്നാൽ ഇതുവരെ ഷിഗല്ല സ്‌ഥിരീകരിച്ചിട്ടില്ലെന്നും, ജില്ലയിൽ ആശങ്കയുണ്ടാക്കുന്ന തരത്തിലുള്ള സാഹചര്യം നിലവിലില്ലെന്നും അധികൃതർ അറിയിച്ചു.
കുട്ടികളിലെ വയറിളക്ക രോഗം വളരെയധികം ശ്രദ്ധിക്കണമെന്നും, രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ നല്ല ചികിൽസ ലഭ്യമാക്കാനാകുമെന്നും മെഡിക്കൽ ഓഫിസർ വ്യക്‌തമാക്കി. കൂടാതെ മലപ്പുറം ജില്ലയിൽ നിലവിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്‌തമാക്കിയിട്ടുണ്ട്.
Read also: തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ