ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ശിരോമണി അകാലിദള്‍ നേതാവ് മഞ്‌ജീന്ദര്‍ സിങ് സിര്‍സ ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്‌ച, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സ ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെപി അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായും സിര്‍സ കൂടിക്കാഴ്‌ച നടത്തിയിരുന്നെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
ബുധനാഴ്‌ച രാവിലെ ഡെൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി(ഡിഎസ്‌ജിഎംസി) അധ്യക്ഷ സ്‌ഥാനത്തു നിന്ന് സിര്‍സ രാജിവെച്ചിരുന്നു. വരാനിരിക്കുന്ന ഡിഎസ്‌ജിഎംസി സംഘടനാ തിരഞ്ഞെടുപ്പില്‍ താന്‍ മൽസരിക്കില്ലെന്നും സിര്‍സ വ്യക്‌തമാക്കിയിട്ടുണ്ട്.
ഡെൽഹിയിൽ ശിരോമണി അകാലിദളിന്റെ പ്രധാന മുഖങ്ങളിൽ ഒന്നായിരുന്ന സിര്‍സ, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധത്തെ ശക്‌തമായി പിന്തുണച്ചിരുന്നു.
Most Read: പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരാനാകില്ല; ജിഎസ്‌ടി കൗൺസിൽ