തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങി. ബിജെപി നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ശോഭ സ്വന്തം നിലക്കാണ് സമര രംഗത്തേക്കിറങ്ങിയത്.
നിയമന വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണങ്ങൾ തള്ളിയും വിമർശനത്തിന് മറുപടി നൽകിയും കടുപ്പിക്കുകയാണ് പ്രതിപക്ഷം. പകരം ലിസ്‌റ്റ് ഇല്ലാതിരുന്നിട്ടും പോലും പിഎസ്‍സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടാത്ത സർക്കാർ ഉദ്യോഗാർഥികളെ വഞ്ചിച്ചെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
നിയമനത്തിൽ മുഖ്യമന്ത്രി നിരത്തിയത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്‌പാർക്ക് വഴി ശമ്പളം മാറിയ 1,17267 പേരുടെ കണക്കിന്റെ വിവരാവകാശ രേഖയും ചെന്നിത്തല പുറത്തുവിട്ടു.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ സമരവേലിയേറ്റം തുടരുകയാണ്. സിപിഒ ഉദ്യോഗാർഥികൾ ഇന്നും ശവമഞ്ചവുമായി പ്രതിഷേധിച്ചു. നിയമന അംഗീകാരം കിട്ടാത്ത എയ്‌ഡഡ് സ്‌കൂൾ അധ്യാപകർ ശയനപ്രദക്ഷിണം നടത്തി. പ്രതിഷേധത്തിനിടെ പലരും കുഴഞ്ഞുവീണു.
Read Also: കള്ളവോട്ടിന് കൂട്ടുനിന്നാൽ കർശന നടപടി; മുന്നറിയിപ്പുമായി ടിക്കാറാം മീണ