ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ രണ്ട് കുട്ടികളിൽ കൂടുതലുള്ള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ്. വിദിഷ നഗരസഭയിലെ സർക്കാർ ഉദ്യോഗസ്‌ഥർക്ക് നോട്ടീസ് നൽകിയതായി ഡിഇഒ എകെ മോഡ്‌ഗിൽ പറഞ്ഞു.
രണ്ടിൽ കൂടുതൽ കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അവരുടെ നിയമന ചട്ടത്തിൽ ഇത്തരമൊരു കാര്യം പരാമർശിച്ചിട്ടില്ല എന്നാണ് ഏറെപേരും പറഞ്ഞിരിക്കുന്നത്. മൂന്നാമത്തെ കുട്ടിക്ക് ജൻമം നൽകുന്നത് ബോധപൂർവമല്ലെന്നും ചിലർ പറയുന്നു; മോഡ്‌ഗിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2001 ജനുവരി 26ന് ശേഷം ഏതെങ്കിലും ജീവനക്കാർക്ക് മൂന്നാമത്തെ കുട്ടി ജനിക്കുകയാണെങ്കിൽ ജോലിക്ക് അർഹതയില്ലെന്ന് 2000ൽ മധ്യപ്രദേശ് സർക്കാർ വ്യക്‌തമാക്കിയിരുന്നു. പക്ഷേ, ഈ ചട്ടം ജീവനക്കാരെ കൃത്യമായി അധികൃതർ അറിയിച്ചില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ ആരോപിച്ചു. അതേസമയം, 2000ൽ മധ്യപ്രദേശ് സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ, ഏതെങ്കിലും സർക്കാർ ജീവനക്കാരന് 2001 ജനുവരി 26ന് ശേഷം മൂന്നാമത്തെ കുട്ടി ജനിച്ചാൽ ജോലിക്ക് അയോഗ്യരാകുമെന്ന് വ്യക്‌തമാക്കിയിരുന്നു.
2001 ജനുവരി 26ന് ശേഷമുള്ള എല്ലാ അപ്പോയിൻമെന്റ് ലെറ്ററുകളിലും ചട്ടം വ്യക്‌തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചട്ടപ്രകാരം നടപടി സ്വീകരിച്ച ജീവനക്കാരുടെ വിവരങ്ങൾ അടുത്തിടെ ഒരു എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അധികൃതർ വിവരങ്ങൾ തേടിയത്.
ചട്ടം ലംഘിച്ച 1,000 അധ്യാപകരും ജീവനക്കാരുമുണ്ടെന്നും ഡിഇഒ പറഞ്ഞു. നിയമന കത്തിൽ ചട്ടത്തെക്കുറിച്ച് പരാമർശമില്ലെന്ന് ഞങ്ങൾ അധികാരികളെ അറിയിച്ചിട്ടുണ്ട്. നോട്ടീസിൽ തങ്ങൾക്കെല്ലാം ആശങ്കയുണ്ട്. നിയമന കത്തിൽ ചട്ടം പരാമർശിച്ചവർക്കെതിരെ മാത്രമേ നടപടിയെടുക്കൂവെന്ന് ഉറപ്പാക്കണമെന്നും അധ്യാപകനായ മോഹൻ സിംഗ് കുശ്വാഹ പറഞ്ഞു.
Most Read: 20 വർഷത്തോളം ഇംഗ്‌ളീഷ് അധ്യാപകൻ, ഇന്ന് ഓട്ടോ ഡ്രൈവർ; ‘പട്ടാഭി’ പൊളിയാണ്