മലപ്പുറം: അലിക്കുഞ്ഞി ഉസ്താദിന്റെ വിയോഗം ഇസ്ലാമിക വിജ്ഞാന മേഖലക്ക് തീരാ നഷ്ടമാണെന്നും വിനയം മുഖമുദ്രയാക്കിയ മനീഷിയായിരുന്നു ഉസ്താദെന്നും ഖലീല്‍ ബുഖാരി തങ്ങള്‍.
ഏപ്രിൽ 3 ശനിയാഴ്ച വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ‘താജുശരീഅ ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര്’ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിൽ സംഘടിപ്പിച്ച പരിപാടിയിൽ സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പാരായണം, തഹ്ലീൽ, പ്രാർഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ പൊൻമള മൊയ്തീൻ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര് എസ്ജെഎം ജില്ലാ പ്രസിഡണ്ട് കുഞ്ഞീതു മുസ്ലിയാര്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റർ കോഡൂര്‍, എസ്വൈഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു.
Most Read: പ്രസ്ക്ളബ്ബിലെ പ്രവാചക നിന്ദ; നരസിംഗാനന്ദക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും