തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച പൗരപ്രമുഖരുടെ യോഗം ഇന്ന് ആരംഭിക്കും. ആദ്യ യോഗം തിരുവനന്തപുരത്ത് ചേരും.
യോഗത്തിൽ പദ്ധതിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം ഇന്ന് രാവിലെ 11ന് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സിൽവർ ലൈൻ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തിയാണ് വിശദീകരണ യോഗങ്ങൾ നടത്തുന്നത്.
അടുത്തയാഴ്‌ച കൊച്ചിയിലും അതിനടുത്ത ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും.
സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷത്തിൽ നിന്നും മറ്റും വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങുന്നത്. കെ റെയില്‍ വരേണ്യവര്‍ഗത്തിന്റെ പദ്ധതിയാണെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകും.
അതേസമയം പൗരപ്രമുഖരുടെ യോഗങ്ങള്‍ക്ക് ശേഷം ഈ മാസം പകുതിയോടെ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും യോഗം ചേരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
കെ- റെയിലുമായി ബന്ധപ്പെട്ട് യുഡിഎഫ് ശക്‌തമായ പ്രതിഷേധത്തിലാണ്. ബിജെപിയും പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പിന്തുണ തേടുക, അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി യോഗം വിളിക്കുന്നത്.
Most Read: കണ്ടെയ്ൻമെന്റ് സോണിലെ ജീവനക്കാർ ഓഫിസിലെത്തേണ്ട; നിർദ്ദേശവുമായി കേന്ദ്രം