കോയമ്പത്തൂര്‍: ബിജെപി ഭരണത്തിൽ സ്‍ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. കോയമ്പത്തൂര്‍ സൗത്തിൽ പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മണ്ഡലത്തിലൂടെ ഇരുചക്ര വാഹനമോടിച്ചും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തുമായിരുന്നു മന്ത്രിയുടെ പ്രചാരണം. ദേശീയ മഹിളാ മോര്‍ച്ച അധ്യക്ഷ വാനതി ശ്രീനിവാസനും മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് കോയമ്പത്തൂര്‍ സൗത്ത്.
സ്‍ത്രീകളുടെ ക്ഷേമത്തിന് പ്രധാന്യം നല്‍കിയാണ് താന്‍ ജോലി ചെയ്യുന്നതെന്നും സാധാരണ കുടുംബങ്ങളിലെ സ്‍ത്രീകളെ ശാക്‌തീകരിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും സ്‌മൃതി ഇറാനി വ്യക്‌തമാക്കി. ബിജെപിയെ വോട്ട് ചെയ്‌ത് വിജയിപ്പിച്ചാൽ അയോധ്യയിലെ രാമക്ഷേത്രമെന്ന സ്വപ്‌നം സഫലമാക്കാം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read also: ബംഗാൾ തിരഞ്ഞെടുപ്പിനിടെ മോദി ബംഗ്ളാദേശിൽ; ചട്ടലംഘനമെന്ന് മമത