ന്യൂഡെൽഹി: സോളാർ പീഡനക്കേസിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്‌തു. കഴിഞ്ഞ ആഴ്‌ച ഡെൽഹിയിൽ വെച്ചായിരുന്നു ചോദ്യംചെയ്യൽ. 2012 മെയിൽ അന്ന് മന്ത്രിയായിരുന്ന എപി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വെച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി.
ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന വേണുഗോപാൽ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. വേണുഗോപാലിന് എതിരായ ഡിജിറ്റൽ തെളിവുകളും പരാതിക്കാരി സിബിഐക്ക് കൈമാറിയിരുന്നു.
കേസിൽ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തിയിരുന്നത്. കഴിഞ്ഞ പിണറായി സർക്കാർ ക്രൈം ബ്രാഞ്ചിൽ നിന്ന് അന്വേഷണം സിബിഐക്ക് കൈമാറി. തിരുവനന്തപുരത്ത് വെച്ച് ചോദ്യം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും പിന്നീട് ഡെൽഹിയിലേക്ക് മാറ്റുകയായിരുന്നു.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്