ജാനകിക്കും നവീനും ഐക്യദാർഢ്യം; ‘റാസ്‌പുടിൻ’ നൃത്തത്തിനുള്ള ആഹ്വാനവുമായി എസ്എഫ്ഐ കുസാറ്റ്

By Staff Reporter, Malabar News
janaki-naveen
Ajwa Travels

കൊച്ചി: മുപ്പത് സെക്കന്റ് നൃത്തത്തിലൂടെ വൈറലാവുകയും പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണത്തിന് ഇരകളാവുകയും ചെയ്‌ത ജാനകി ഓംകുമാറിനും, നവീൻ റസാഖിനും ഐക്യദാർഢ്യവുമായി വിദ്യാർഥി സംഘടനയായ എസ്എഫ്ഐയുടെ കുസാറ്റ് യൂണിറ്റ് കമ്മിറ്റി. ‘എന്തോ ഒരു പന്തികേട്‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ‘റാസ്‌പുടിൻ’ ഗാനത്തിന് ചുവട് വച്ച് സമ്മാനം നേടാനുള്ള അവസരമാണ് ഇവർ ഒരുക്കുന്നത്.

ലവ് ജിഹാദ്‘ ആരോപിച്ച് ഇരുവർക്കും എതിരെ നടത്തിയ വിദ്വേഷ പ്രചാരണങ്ങൾക്ക് പ്രതിരോധം തീർക്കുകയാണ് സംഘടന ഇതിലൂടെ. മൽസരത്തിൽ പങ്കെടുത്ത് വിജയിക്കുന്ന വ്യക്‌തികൾക്ക് 1500 രൂപ സമ്മാനം നൽകുമെന്നും എസ്എഫ്ഐ കുസാറ്റ് അറിയിച്ചു.

നേരത്തെ ഇരുവരുടെയും നൃത്തത്തിന്റെ വീഡിയോ ജനപ്രീതി നേടിയതിന് പിന്നാലെയാണ് വർഗീയ പരാമർശങ്ങളും, വിദ്വേഷ പ്രചാരണങ്ങളും നടത്തി ഒരുകൂട്ടം ആളുകൾ സമൂഹ മാദ്ധ്യമങ്ങളിൽ രംഗത്ത് വന്നത്. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്.

ജാനകിയുടെ മാതാപിതാക്കൾ സൂക്ഷിക്കുന്നത് നന്നാവുമെന്നും, മകൾ സിറിയയിൽ എത്താതിരുന്നാൽ മതിയെന്നും കമന്റിലൂടെ ചിലർ പറഞ്ഞിരുന്നു. ഇരുവരുടെയും നൃത്തത്തിന്റെ വീഡിയോ പങ്കുവച്ച് കൃഷ്‌ണരാജ് എന്നയാളാണ് സോഷ്യൽ മീഡിയയിൽ മോശം പ്രചാരണത്തിന് തുടക്കമിട്ടത്.

Read Also: നവീൻ റസാഖ്-ജാനകി ഓംകുമാർ വൈറൽ ഡാൻസ്; പിന്തുണയുമായി മെഡിക്കൽ സ്‌റ്റുഡന്റ്സ് നെറ്റ്‌വർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE