മുംബൈ: ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും ആദായനികുതി വകുപ്പിന്റെ പരിശോധന. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.
സോനു സൂദിന്റെ ഓഫിസുകളിലും കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. മുംബൈയിലും ലഖ്‌നൗവിലും സോനുവിന്റെ ഉടമസ്‌ഥതയിലുള്ള ആറ് സ്‌ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
ഡെല്‍ഹി സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി നേരത്തെ സോനുവിനെ പ്രഖ്യാപിച്ചിരുന്നു. സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പരിപാടിയിലാണ് സോനു ബ്രാൻഡ് അംബാസിഡറായത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി സോനു സൂദ് അടുത്തിടെ കൂടിക്കാഴ്‌ചയും നടത്തിയിരുന്നു. ഈ കൂടിക്കാഴ്‌ചയ്‌ക്ക് റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
അതേസമയം സോനുവിന്റെ ഉടമസ്‌ഥതയിലുള്ള കമ്പനിയും ലഖ്‌നൗ ആസ്‌ഥാനമായുള്ള റിയല്‍ എസ്‌റ്റേസ് സ്‌ഥാപനവും തമ്മില്‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പിന് 2012ലും സോനു സൂദിന്റെ സ്‌ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു.
Most Read: ചന്ദ്രിക കേസ്; ഫിനാന്‍സ് മാനേജറെ ചോദ്യം ചെയ്‌ത് ഇഡി