ഡെൽഹി: കോവിഡ് 19 ഡെൽറ്റാ വകഭേദത്തിന് സ്‌പുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് റഷ്യ. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് (ആർഡിഐഎഫ്) ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇന്ന് മുതൽ സ്‌പുട്‌നിക് വി ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സ്‌പുട്‌നിക് വി തന്നെയാണ് ആർഡിഐഎഫിന്റെ പ്രസ്‌താവന പുറത്തുവിട്ടത്. ‘കോവിഡ് ഡെൽറ്റാ വകഭേദത്തിനെതിരെ സ്‌പുട്‌നിക് വി മറ്റേത് വാക്‌സിനുകളെക്കാളും ഏറെ ഫലപ്രദമാണ്.’- എന്നായിരുന്നു ട്വീറ്റ്. ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ശക്‌തമാക്കിയത് ഡെൽറ്റാ വകഭേദമായിരുന്നു.
ഡെൽഹിയിലെ ഇന്ദ്രപ്രസ്‌ഥ അപ്പോളോ ആശുപത്രിയിൽ നിന്നാണ് സ്‌പുട്‌നിക് വി വാക്‌സിൻ ലഭ്യമാവുക. സ്‌പുട്‌നിക് വാക്‌സിന് 1145 രൂപയാണ് സ്വകാര്യ ആശുപത്രികളിലെ പരമാവധി വില. ആശുപത്രി നിരക്കുകളും നികുതിയുമൊക്കെ ഉൾപ്പെടെയാണ് ഈ വില.
രാജ്യത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്‌പുട്‌നിക് എത്തുന്നത്. ഇതുവരെ, രാജ്യത്തെ ജനസംഖ്യയുടെ 3 ശതമാനത്തിനു മാത്രമേ വാക്‌സിൻ നൽകാൻ കഴിഞ്ഞിട്ടുള്ളൂ എന്നാണ് കണക്ക്.
Kerala News: ലോക്ക്ഡൗണിനാണ് ഇളവുകൾ, ജാഗ്രതയ്‌ക്ക് ഇളവില്ല; മൂന്നാം തരംഗത്തെ നേരിടാൻ കരുതൽ വേണം