ന്യൂഡെൽഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്‌പുട്നിക് വാക്‌സിന്റെ ഉൽപാദനം ഇന്ത്യയിൽ ആരംഭിച്ചു. റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട്, ഡെൽഹി ആസ്‌ഥാനമായ പനാസിയ ബയോടെക്ക് എന്നിവർ ചേർന്നാണ് വാക്‌സിൻ ഉൽപാദനം ആരംഭിച്ചത്.
പ്രതിവർഷം 100 മില്യൺ (10 കോടി) ഡോസ് ഉൽപാദിപ്പിക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഡ്രഗ്‌സ് കൺട്രോളർ ജനറൽ സ്‌പുട്നിക് വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി നൽകിയത്. നിലവിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ വാക്‌സിനുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്.
Also Read: രാജ്യത്ത് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചു; ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരി