പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ്. എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ഐജി പറഞ്ഞു. സുബൈര്‍ വധക്കേസ് പ്രതികളെ കസ്‌റ്റഡിയില്‍ എടുക്കാന്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഇന്ന് മൂന്ന് പേര്‍ കൂടി പിടിയിലായിരുന്നു.
ശംഖുവാരത്തോട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമാണ് കസ്‌റ്റഡിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാ മുറിയിലെത്തിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി. ശ്രീനിവാസന്‍ വധവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേര്‍ പോലീസിന്റെ പിടിയിലായിരുന്നു.
ഇന്നലെ കസ്‌റ്റഡിയിലെടുത്ത രണ്ട് പ്രതികളുടേയും അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗൂഢാലോചനയില്‍ പങ്കാളികളായ അഷ്‌റഫ്, അഷ്‌ഫാഖ് എന്നിവരാണ് ഇന്നലെ പോലീസ് പിടിയിലായത്. പോലീസ് വിശദമായി ചോദ്യം ചെയ്‌ത ഇവരുടെ അറസ്‌റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടായേക്കും.
Read Also: മൈലപ്രാ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിക്ക് മുൻകൂർ ജാമ്യം