ശ്രീനിവാസന്‍ വധക്കേസ്; പ്രതിയായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു

By Trainee Reporter, Malabar News
financial disorder; Mass suspension in Aryankav Forest Range Office
Representational Image
Ajwa Travels

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ അറസ്‌റ്റിലായ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ ജിഷാദിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോങ്ങാട് സ്‌റ്റേഷനിലെ ഫയർ ഓഫിസറായ ജിഷാദ് 2017 മുതല്‍ സർവീസിലുണ്ട്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറി കൂടിയാണ് ജിഷാദ്.

ഇയാൾ സുബൈര്‍ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയ സംഘത്തിലെ ഒരാളാണെന്ന് പോലീസ് പറയുന്നു. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ഇന്നലെ രാത്രിയാണ് കൊടുവായൂര്‍ സ്വദേശിയായ ജിഷാദിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ജിഷാദിന് സഞ്‌ജിത്ത്‌ കൊലക്കേസിലും പങ്കുണ്ടെന്ന് പോലീസ് സ്‌ഥിരീകരിച്ചു.

വധ ഗൂഢാലോചനയിൽ പങ്കെടുക്കുകയും വ്യത്യസ്‌ത ഘട്ടങ്ങളിൽ ജിഷാദ് പ്രതികൾക്ക് സഹായം ചെയ്‌തതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം കേസിൽ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്‍റ്റിലായത്. അതിനിടെ സഞ്‌ജിത്ത്‌ കൊലക്കേസിൽ അറസ്‌റ്റിലായ സർക്കാർ സ്‌കൂൾ അധ്യാപകൻ ബാവയെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി. ജിഷാദിനെയും ബാവയെയും ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്‌തേക്കും.

Most Read: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഗതാഗതമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE