തിരുവനന്തപുരം: സുഹൃത്തുക്കളായ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്‌ത വിദ്യാർഥിയെ കഴക്കൂട്ടം പോലീസ് മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം ജങ്ഷനിൽ ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.
നെടുമങ്ങാട് സ്വദേശി അഭിഷേകിനാണ് പോലീസ് മർദ്ദനമേറ്റത്. പരിക്കേറ്റ അഭിഷേകിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാക്ക ഐടിഐ വിദ്യാർഥികളായ അഭിഷേഖും സഹപാഠികളായ വിദ്യാർഥിനികളും ജങ്ഷനിൽ സംസാരിച്ചു കൊണ്ടിരിക്കെ സമീപത്തെ കടക്കാരൻ മൊബൈലിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ഇത് അഭിഷേഖ് തടഞ്ഞു. പിന്നാലെ കച്ചവടക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ജീപ്പിൽ കയറ്റി കൊണ്ടുപോകുന്ന വഴി പോലീസ് മുഖത്തും മുതുകത്തും മർദ്ദിച്ചുവെന്ന് അഭിഷേഖ് പറയുന്നു. എഎസ്‌എഫ്‌ഐ ലോക്കൽ കമ്മിറ്റി അംഗമാണ് അഭിഷേഖ്.
Most Read: അടുത്ത കോവിഡ് വ്യാപനം എട്ട് മാസത്തിനുള്ളിൽ; പുതിയ വകഭേദം ആശങ്കയാകും