പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്‌റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേയ്ക്കാണ് പാലക്കാട് കോടതി പോലീസ് കസ്‌റ്റഡിയിൽ വിട്ടത്.
ഇതിനിടെ പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിലെ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിൽ 13 പേരെ അറസ്‌റ്റ് ചെയ്‌തെതെങ്കിലും കൊലയാളി സംഘത്തിലെ ആറുപേരിൽ മൂന്നുപേർ മാത്രമാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം കൊല ചെയ്യാൻ ഉപയോഗിച്ച ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്‌ത്രവും പോലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടത്തിയ അബ്‌ദു റഹ്‌മാൻ, വാഹനമോടിച്ച ഫിറോസ് എന്നിവരെയാണ് കൃത്യം നടത്തിയ സ്‌ഥലത്തും രക്ഷപ്പെട്ട വഴികളിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്.
കല്ലേക്കാട് അഞ്ചാംമൈലിലെ ആളൊഴിഞ്ഞ പറമ്പിലാണ് പ്രതികൾ ആയുധം ഉപേക്ഷിച്ചിരുന്നത്. വെള്ളകവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ചോരപുരണ്ട കൊടുവാള്.
Most Read: പലസ്‌തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ല; സൗദി