ന്യൂഡെൽഹി: സ്‌ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. വ്യക്‌തിപരമായ പകപോക്കലിന് നിയമം ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.
നിയമത്തെ മറയാക്കി ഭർത്താവിനും കുടുംബങ്ങൾക്കുമെതിരെ കള്ളക്കേസുകൾ നൽകുകയാണെന്ന് ജസ്‌റ്റിസ് ബി.വി നാഗരത്‌നയുടേയും എൻ കോടീശ്വർ സിങ്ങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി. സ്‌ത്രീധന പീഡന കേസുകളിൽ കുടുംബാംഗങ്ങൾക്ക് നേരിട്ട് ബന്ധമില്ലെങ്കിൽ പോലും അവരുടെ പേരിലും കേസെടുക്കുന്ന രീതി അവസാനിപ്പിക്കണം.
വിവാഹ ബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഭർത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പ്രതികളാക്കുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്. വ്യക്‌തമായ തെളിവുകൾ ഇല്ലാത്ത, ആരോപണങ്ങളുടെ പേരിൽ മാത്രം കേസെടുക്കരുത്. നിഷ്‌കളങ്കരായ കുടുബാംഗങ്ങളെ ഉപദ്രവിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതികൾ ജാഗ്രത പാലിക്കണം.
സ്‌ത്രീധന നിരോധന നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ക്രൂരതകൾ അനുഭവിക്കുന്ന സ്‌ത്രീകൾ നിശബ്‌ദരായി ഇരിക്കണമെന്നോ, പരാതി നൽകരുതെന്നോ അല്ല ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു