മരട് ഫ്‌ളാറ്റ് നഷ്‌ടപരിഹാരം; നിർമ്മാതാക്കൾക് താക്കീത് നൽകി സുപ്രീംകോടതി

By News Desk, Malabar News
supreme-court-of-india
Ajwa Travels

ഡെൽഹി: മരട് കേസിൽ ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്ക് ശക്‌തമായ താക്കീതുമായി സുപ്രീംകോടതി. നഷ്‌ടപരിഹാരം നൽകാൻ ആവശ്യമായ തുകയുടെ പകുതി ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾ കെട്ടിവെക്കണം.

തുക കെട്ടിവെക്കുന്നില്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടികൾക്കായി ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. നിലപാട് അറിയിക്കാൻ ഫ്ളാറ്റ് നിര്‍മ്മാതാക്കൾക്ക് ഒരാഴ്‌ചത്തെ സമയം നൽകി. അടുത്ത ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.

ആകെ 115 കോടി രൂപയാണ് നഷ്‌ടപരിഹാരം നൽകാനായി വേണ്ടത്. കോടതി നിര‍ദ്ദേശ പ്രകാരം ഇതിൽ 65 കോടി രൂപ അടിയന്തിര സഹായം എന്ന നിലയിൽ സംസ്ഥാന സര്‍ക്കാര്‍ നൽകിയിരുന്നു. ഇതോടൊപ്പം ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയതിന്‍റെ ചിലവും ഫ്‌ളാറ്റ് നിര്‍മ്മാതാക്കളാണ് നൽകേണ്ടത്.

തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ കഴിഞ്ഞ ജനുവരിയാണ് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം പൊളിച്ചു നീക്കിയത്.

National News: ബംഗാളിലെ ചുഴലിക്കാറ്റ്; കേന്ദ്ര ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE