തൃശൂര്‍: വിവിധ ക്രൈസ്‌തവ സഭ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് അവസരം ഒരുക്കുമെന്ന് സുരേഷ് ഗോപി എംപി. തിരഞ്ഞെടുപ്പിന് ശേഷം ഇതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സുരേഷ് ഗോപി അറിയിച്ചു.
തൃശൂർ അതിരൂപത ആസ്‌ഥാനത്ത് എത്തി ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സഭ പ്രതിനിധികളുമായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യോഗമാണ് ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന വിധത്തിലാണ് ആലോചനയെന്നും സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ പിന്തുണ തേടിയായിരുന്നു ബിഷപ്പുമായുള്ള കൂടിക്കാഴ്‌ച. ഇതിന് ശേഷം പുറത്തിറങ്ങി പ്രതികരിച്ച സുരേഷ് ഗോപി, എല്ലാത്തരം ജനവിഭാഗങ്ങളും തൃശൂരിൽ പിന്തുണക്കുമെന്നത് ഉറപ്പാണെന്നും പറഞ്ഞു.
Also Read: വിധി നിർണയം ആരംഭിച്ചു; സംസ്‌ഥാനത്ത് തപാൽ വോട്ടുകൾ ശേഖരിച്ച് തുടങ്ങി