കൊച്ചി: ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ഭൂമിയുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികൾ. വിവിധ ദ്വീപുകളിലായി ആളുകളുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയുടെ വ്യക്‌തമായ കണക്കെടുക്കാനാണ് ഭരണകൂടം നിര്‍ദേശിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുടെ ആവശ്യത്തിനുവേണ്ടി പൊതുജന ക്ഷേമപദ്ധതികള്‍ക്ക് നല്‍കിയ ഭൂമി ഒഴികെയുള്ള മറ്റെല്ലാം തിരിച്ചു പിടിക്കാനാണ് തീരുമാനം.
അതേസമയം കൃഷി, താമസ ആവശ്യത്തിനായി തങ്ങൾ ഉപയോഗിക്കുന്ന ഭൂമി നഷ്‌ടമാകുമോ എന്ന ആശങ്കയിലാണ് ദ്വീപ് നിവാസികൾ. ദ്വീപില്‍ ഭവന രഹിതരായവര്‍ക്കുള്ള വീട് നിർമാണത്തിന് വേണ്ടിയാണ് സ്‌ഥലം തിരിച്ചുപിടിക്കുന്നത് എന്ന് ഔദ്യോഗിക വിശദീകരണം നൽകുന്നുണ്ടെങ്കിലും ഭരണകൂടത്തിന്റെ ജനദ്രോഹ ഉത്തരവുകളുടെ തുടര്‍ച്ചയാണ് ഈ ഉത്തരവെന്ന് ജനങ്ങൾ പറയുന്നു. വിഷയത്തിൽ അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉന്നത അധികാരികള്‍ക്കും സങ്കടഹര്‍ജി നല്‍കാനുള്ള നീക്കത്തിലാണ് ദ്വീപ് നിവാസികള്‍.
Read also: വിദേശ സഹായം പിൻവലിക്കുന്നു; അഫ്ഗാൻ കടുത്ത പ്രതിസന്ധിയില്‍