മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ ഒരാള്‍ കൂടി പിടിയിലായി. ഹേ മല്‍ ഷാ എന്നയാളാണ് ഗോവയില്‍ വെച്ച് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്.
സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ ലഹരിമരുന്നു മാഫിയയെക്കുറിച്ച് എന്‍സിബി അന്വേഷണം നടത്തിവരികയാണ്. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരന്‍ ഷോവിക് എന്നിവരെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർ ഇപ്പോള്‍ ജാമ്യത്തിലാണ്. അതേസമയം കോടതിയില്‍ ഹാജരാക്കിയ ഹേ മല്‍ ഷായെ റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ വർഷം ജൂണ്‍ 14നാണ് സുശാന്തിനെ ബാദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബോളിവുഡിലാകെ കോളിളക്കം സൃഷ്‌ടിച്ച സുശാന്തിന്റെ മരണം സിനിമാ മേഖലയിലെ മയക്കുമരുന്ന് മാഫിയകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിനിടയിൽ ലഹരിമരുന്നുകൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, ഇന്ത്യൻ-വിദേശ കറൻസികൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തിരുന്നു. ഇവയെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവയാണെന്ന് പരിശോധനയിൽ വ്യക്‌തമായതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്.
Read Also: ബംഗാളിലെ തിരിച്ചടി: തോൽവിയുടെ പേരിൽ ഒളിച്ചോടില്ല; വി മുരളീധരൻ