സ്‌റ്റോക്ക്ഹോം: തെക്കൻ സ്വീഡനിൽ ബുധനാഴ്‌ച നടന്ന കത്തി ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്. ആക്രമണത്തിന് പിന്നിൽ 20 കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
വെറ്റ്‌ലാൻഡ പ്രദേശത്ത് ബുധനാഴ്‌ച രാത്രിയോടെയാണ് അക്രമി കത്തിയുമായി എത്തി ആക്രമണം നടത്തിയതെന്ന് അനഡോലു ഏജൻസി റിപ്പോർട് ചെയ്യുന്നു. പ്രതിയെ ജോങ്കോപ്പിംഗ് കൗണ്ടി പോലീസ് ഡിപ്പാർട്ട്‌മെന്റ് തിരിച്ചറിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം അക്രമവുമായി ബന്ധപ്പെട്ട് അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നിൽ തീവ്രവാദമെന്ന് സംശയിക്കുന്നുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.
പ്രധാനമന്ത്രി സ്‌റ്റെഫാൻ ലോഫ്‌വെൻ അക്രമണത്തെ അപലപിച്ചു. ആക്രമണത്തിന്റെ ലക്ഷ്യമെന്തെന്ന് വ്യക്‌തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: രാഹുലിന്റെ അടിയന്തരാവസ്‌ഥാ പരാമർശം; പരിഹസിച്ച് ബിജെപി