ദുബായ്: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ആദ്യ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. അബുദാബിയില്‍ രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയില്‍ അഫ്‌ഗാനിസ്‌ഥാനാണ് ടീം ഇന്ത്യയുടെ എതിരാളി. ആദ്യ രണ്ട് കളിയും വൻ മാർജിനിൽ തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ മികച്ച ജയം അനിവാര്യമാണ്.
മികച്ച മാർജിനിൽ ജയം നേടുകയെന്നത് മാത്രമാണ് ലോകകപ്പിൽ ഇന്ത്യക്ക് മുന്നോട്ട് പോകാനുള്ള ഏക വഴി. മറിച്ചാണെങ്കിൽ കോഹ്‌ലിക്കും കൂട്ടർക്കും ഇന്ന് നാണക്കേടോടെ മടക്കം ഉറപ്പാക്കാം. ദുർബലരായ നമീബിയ പോലും പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുകളിലാണ്.
അഫ്‌ഗാനിസ്‌ഥാന്റെ തുറുപ്പുചീട്ടായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്‌മാന്‍ സ്‌പിന്‍ ത്രയത്തെ അതിജീവിക്കുകയാവും ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി.
സൂര്യകുമാറിന്റെ ആരോഗ്യ സ്‌ഥിതിയില്‍ വ്യക്‌തത ഇല്ലാത്തതിനാല്‍ ഇഷാന്‍ കിഷന്‍ അന്തിമ ഇലവനിൽ തുടരാനാണ് സാധ്യത. സ്‌പിന്നർ ആർ അശ്വിൻ ഇന്ന് ഇറങ്ങാനാണ് സാധ്യത. രണ്ട് മൽസരങ്ങളിലും മോശം പ്രകടനം കാഴ്‌ചവെച്ച വരുൺ ചക്രവർത്തി പുറത്തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: ടൊവിനോയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രവുമായി ലാല്‍ ജൂനിയര്‍