അഫ്‌ഗാനിൽ സ്‌ത്രീകൾക്കും പഠിക്കാൻ അനുമതി നൽകും; താലിബാൻ

By Team Member, Malabar News
Afghan News
Ajwa Travels

കാബൂൾ: അഫ്‌ഗാനിലെ സർവകലാശാലകളിൽ സ്‌ത്രീകൾക്കും പഠിക്കാനുള്ള അവസരം നൽകുമെന്ന് വ്യക്‌തമാക്കി താലിബാൻ. എന്നാൽ സ്‌ത്രീകളും പുരുഷൻമാരും ഒരുമിച്ചിരുന്നുള്ള പഠനത്തിന് നിരോധനം ഉണ്ടാകുമെന്നും താലിബാൻ അറിയിച്ചു. അഫ്‌ഗാനിൽ വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതലയുള്ള മന്ത്രി അബ്‌ദുൾ ബാഖി ഹക്കാനിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌.

രാജ്യത്ത് ശരിയ നിയമപ്രകാരം ജനതക്ക് ഉന്നത വിദ്യാഭ്യാസം നൽകുമെന്നും, എന്നാൽ സ്‌ത്രീ-പുരുഷ വിദ്യാർഥികൾ ഒരേ ക്‌ളാസിൽ ഒന്നിച്ചിരുന്നുള്ള വിദ്യാഭ്യാസം വിലക്കുമെന്നും ഹക്കാനി അറിയിച്ചു. പ്രൈമറി തലം മുതൽ സ്‌ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ചിരുത്തിയാകും വിദ്യാഭ്യാസം നൽകുക. മറ്റ് രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിൽ, ഇസ്‌ലാമികതയിൽ ഊന്നിയ കരിക്കുലം രാജ്യത്ത് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഞായറാഴ്‌ച കാബൂളിൽ ചേർന്ന യോഗത്തിൽ സ്‌ത്രീകൾ പങ്കെടുത്തിരുന്നില്ല. കൂടാതെ സർവകലാശാലകളുടെ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് പുരുഷ വിദ്യാർഥികളെയും, അധ്യാപകരെയും മാത്രമേ ഇതുവരെ ബന്ധപ്പെട്ടിട്ടുള്ളൂ എന്നും, താലിബാന്റെ പ്രവൃത്തിയും വാഗ്‌ദാനങ്ങളും തമ്മിലുള്ള അന്തരമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അഫ്‌ഗാനിലെ അധ്യാപിക ആരോപണം ഉന്നയിച്ചു.

Read also: കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിടും; ഗോപിനാഥിന്റെ തീരുമാനം കാലോചിതമെന്ന് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE