ചെന്നൈ: പുരാതന നഗരമായ ജെറുസലേമിലേക്ക് തീര്‍ഥാടനത്തിനായി പോകുന്ന ക്രിസ്‌ത്യാനികള്‍ക്ക് ഏര്‍പ്പെടുത്തിയ സബ്‌സിഡി തുക തമിഴ്‌നാട് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സബ്‌സിഡി തുക 20,000 രൂപയില്‍ നിന്ന് 37,000 രൂപയായാണ് ഉയര്‍ത്തിയതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി അറിയിച്ചു.
ഇന്നലെ ചെന്നൈ വ്യാപാര കേന്ദ്രത്തില്‍ നടന്ന എഐഎഡിഎംകെയുടെ ക്രിസ്‌മസ് ആഘോഷ വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ 20000 രൂപയായിരുന്നു ക്രിസ്‌ത്യാനികള്‍ക്ക് സബ്‌സിഡിയായി നല്‍കിയിരുന്നത്.
Read Also: കർഷക സംഘടനകളെ കേന്ദ്രം വീണ്ടും ചർച്ചക്ക് വിളിച്ചു