ന്യൂഡെൽഹി: ‘താണ്ഡവ്’ വെബ്‌സീരീസുമായി ബന്ധപ്പെട്ട് ആമസോൺ പ്രൈം മേധാവി അപർണ പുരോഹിതിന്റെ അറസ്‌റ്റ് സുപ്രീം കോടതി തടഞ്ഞു. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്ന് അപർണക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
അറസ്‌റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നലെയാണ് അപർണ സുപ്രീം കോടതിയെ സമീപിച്ചത്. 9 എപ്പിസോഡുകളിലായി പുറത്തിറക്കിയ ‘താണ്ഡവ്’ വെബ്‌സീരീസിലൂടെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നാണ് ആമസോൺ മേധാവിക്ക് എതിരായ പരാതി.
ഒടിടി പ്ളാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്നതിനായി കേന്ദ്രം കൊണ്ടുവന്ന ചട്ടങ്ങൾ മാർഗനിർദേശങ്ങൾ മാത്രമാണെന്നും അതിലൂടെ ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾക്ക് എതിരെ നടപടി എടുക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിക്കുകയും ചെയ്‌തു. ജസ്‌റ്റിസുമാരായ അശോക് ഭൂഷൺ, സുഭാഷ് റെഡ്‌ഡി തുടങ്ങിയവരാണ് ഹരജി പരിഗണിച്ചത്.
Read also: പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദം; യുപിയിൽ 21കാരി ജീവനൊടുക്കി