ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ്; സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയ നടപടിയിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” രാജ്യത്തുടനീളം ഓക്‌സിജനും മരുന്നുകളും വാക്‌സിനുകളും എത്തിക്കാനും കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ശാസ്‌ത്രീയവും യുക്‌തിസഹവുമായ അടിസ്‌ഥാനത്തില്‍ പഠിക്കാനും ദൗത്യസംഘത്തെ നിയോഗിച്ച സുപ്രീം കോടതിക്ക് അഭിനന്ദനങ്ങള്‍. സര്‍ക്കാര്‍ ഞങ്ങളെ തോല്‍പ്പിച്ചു,”- പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.

12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിനാണ് സുപ്രീം കോടതി ഇന്ന് രൂപം നൽകിയത്. രാജ്യത്ത് ശാസ്‌ത്രീയവും നീതിപൂർവവുമായി ഓക്‌സിജൻ വിതരണം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനൊപ്പം ചികിൽസക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യതയും ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും.

ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളുമായി ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവർ വ്യക്‌തിപരമായി സംസാരിച്ചു. ഒരാഴ്‌ചക്കുള്ളിൽ ടാസ്‌ക് ഫോഴ്‌സ് നടപടികൾ ആരംഭിക്കും. കേന്ദ്ര സർക്കാരിനും സുപ്രീം കോടതിക്കും ടാസ്‌ക് ഫോഴ്‌സ് റിപ്പോർട് സമർപ്പിക്കും.

പശ്‌ചിമ ബംഗാൾ ആരോഗ്യ ശാസ്‌ത്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഭബതോഷ് ബിശ്വാസ്, ഗുഡ്‌ഗാവിലെ മെഡന്ത ഹോസ്‌പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. നരേഷ് ട്രെഹാൻ എന്നിവരും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന രണ്ട് പേരും അംഗങ്ങളാകുന്ന ടാസ്‌ക് ഫോഴ്‌സിൽ ക്യാബിനറ്റ് സെക്രട്ടറി കൺവീനറാകും.

Also Read:  അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE