കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പാർഥ ചാറ്റര്ജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. അധ്യാപക റിക്രൂട്ട്മെന്റ് ക്‌സെയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിനെ തുടർന്നാണ് നടപടി.
മന്ത്രിയുടെ അടുപ്പക്കാരിയായ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് ഇന്നലെ വൈകുന്നേരം 21 കോടി രൂപയും വജ്രാഭരണങ്ങളും ഇഡി കണ്ടെടുത്തിരുന്നു. തുടർന്നാണ് അർധരാത്രിയോടെ കേന്ദ്രസേനയുടെ അകമ്പടിയിൽ ഉദ്യോഗസ്‌ഥർ മന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയത്. റെയ്‌ഡും മൊഴിയെടുക്കലും രാവിലെയും തുടർന്നു. ഒടുവിൽ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വെസ്‌റ്റ് ബംഗാൾ പ്രൈമറി എഡ്യൂക്കേഷൻ, വെസ്‌റ്റ് ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ എന്നിവയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഇഡി നടപടി. നേരത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പാർഥ. അഴിമതിക്കാരനായ മന്ത്രിയെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്‌ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ