തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ജൂലൈ 9 മുതൽ നടത്താനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷാ കൺട്രോളർ ഡോ. ആനന്ദ രശ്‌മി. കോവിഡ് ബാധമൂലമോ, അതുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ മൂലമോ പരീക്ഷക്ക് ഹാജരാകാൻ കഴിയാത്തവർക്കും, യാത്ര ബുദ്ധിമുട്ടുകൾ മൂലം പരീക്ഷകളിൽ പങ്കെടുക്കുവാനാകാത്ത അന്യസംസ്‌ഥാന വിദ്യാർഥികൾക്കും ഒരു അവസരം കൂടി നൽകുവാൻ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്.
ഇത്തരത്തിൽ പിന്നീട് പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ആദ്യ റെഗുലർ ചാൻസ് ആയി പരിഗണിച്ചുകൊണ്ട് തന്നെ മാർക്ക് ലിസ്‌റ്റുകൾ നൽകാനും യൂണിവേഴ്‌സിറ്റി തീരുമാനമുണ്ട്. കോവിഡ് സാഹചര്യത്തിൽ പരീക്ഷകൾ ഓൺലൈനായി നടത്തണമെന്നും നാളെ നടക്കാനിരിക്കുന്ന പരീക്ഷകൾ സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹരജി ഹൈക്കോടതി ഇന്നലെ പരിഗണിച്ചിരുന്നു. എന്നാൽ പരീക്ഷകൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Read also: രാജ്യദ്രോഹക്കേസ്; പോലീസ് സംഘം ഐഷയെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു