ന്യൂഡെൽഹി: ടീസ്‌റ്റ സെതല്‍വാദിന്റെ അറസ്‌റ്റില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇന്ത്യ. യുഎന്നിന്റെ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഇന്ത്യയുടെ നിയമവ്യവസ്‌ഥയില്‍ യുഎന്‍ ഇടപെടേണ്ടതില്ലെന്നും ഇന്ത്യ പറഞ്ഞു.
ടീസ്‌റ്റ സെതല്‍വാദിനും മറ്റ് രണ്ട് വ്യക്‌തികള്‍ക്കുമെതിരായ നിയമനടപടി സംബന്ധിച്ച് മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത്തരം പ്രസ്‌താവനകള്‍ തികച്ചും അനാവശ്യവും ഇന്ത്യയുടെ സ്വതന്ത്ര നീതിന്യായ വ്യവസ്‌ഥയിലേക്കുള്ള കടന്നുകയറ്റവുമാണ്; ഇന്ത്യ പറഞ്ഞു. രാജ്യത്ത് തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ കൃത്യമായ നിയമ നിര്‍മാണങ്ങള്‍ പ്രകാരമാണ് നടപടിയെടുക്കുന്നതെന്നും ഇന്ത്യ പറഞ്ഞു.
ഇന്ത്യയിലെ അധികാരികള്‍ നിയമ ലംഘനങ്ങള്‍ക്കെതിരെ സ്‌ഥാപിതമായ ജുഡീഷ്യല്‍ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം നിയമ നടപടികളെ ആക്‌ടിവിസത്തിന് എതിരെയുള്ള പീഡനമായി മുദ്രകുത്തുന്നതും, ഇതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്നതും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്‌തമാക്കി.
Read Also: അഗ്‌നിവീരൻമാർ ബിജെപി പ്രവർത്തകർ; മമത ബാനർജി