തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ച താഹ ഫസല്‍ ജയില്‍ മോചിതനായി. തന്റെ മോചനം യുഎപിഎ ചുമത്തിയ സംസ്‌ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാണ് എന്നായിരുന്നു താഹയുടെ പ്രതികരണം. ജസ്‌റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്..
യുഎപിഎ നിയമത്തിനെതിരെ നിലപാടെടുക്കുകയും അതേസമയം തന്നെ തങ്ങള്‍ക്കുമേല്‍ യുഎപിഎ ചുമത്തുകയും ചെയ്‌ത സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് തന്റെ മോചനമെന്ന് താഹ പറഞ്ഞു. യുഎപിഎ കേസുകൾ രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും താഹ കൂട്ടിച്ചേർത്തു. പാര്‍ട്ടി എന്ന നിലയില്‍ സിപിഐഎമ്മിന്റെ ഭാഗത്ത് നിന്നും ഒരു സഹായവും ലഭിച്ചില്ലെന്നും, എന്നാല്‍, പാർട്ടി പ്രവര്‍ത്തകരായ തന്റെ സുഹൃത്തുക്കള്‍ ആദ്യാവസാനം വരെ കൂടെ നിന്നിരുന്നുവെന്നും താഹ പറഞ്ഞു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് താഹ സുപ്രീം കോടതിയെ സമീപിച്ചത്. യാതൊരു വിധത്തിലുള്ള ഉപാധികളും ഇല്ലാതെയാണ് കോടതി ജാമ്യം അനുവദിച്ചതെന്നും, കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നും താഹയുടെ അഭിഭാഷകന്‍ വ്യക്‌തമാക്കി.
Read also: യുഎപിഎ റദ്ദാക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ല; സുപ്രീം കോടതി