ന്യൂഡെല്‍ഹി: യുഎപിഎ വകുപ്പുകള്‍ റദ്ദാക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന സംസ്‌ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ച് സുപ്രീം കോടതി. മാവോയിസ്‌റ്റ് നേതാവ് രൂപേഷിനുമേല്‍ ചുമത്തിയ യുഎപിഎ റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ നൽകിയ ഹരജിയിലാണ് സുപ്രീം കോടതി നിലപാട്. യുഎപിഎ വകുപ്പുകള്‍ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹരജി ഡിവിഷന്‍ ബെഞ്ച് പുതുതായി പരിഗണിക്കാനും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു.
കുറ്റ്യാടി, വളയം പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിൽ രൂപേഷിന് മേൽ യുഎപിഎ വകുപ്പും ചുമത്തിയിരുന്നു. പിന്നീട് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് പ്രകാരം യുഎപിഎ പിൻവലിക്കുകയായിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതി റദ്ദാക്കിയത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടർന്നാണ് 2013ല്‍ കുറ്റ്യാടി പോലീസ് സ്‌റ്റേഷനിലെ രണ്ടു കേസുകളിലും 2014ല്‍ വളയം പോലീസ് സ്‌റ്റേഷനില്‍ ഒരു കേസിലും രൂപേഷിനുമേല്‍ യുഎപിഎ ചുമത്തിയത്.
Read also: അച്ഛനെ പോലെ മകനും; പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്‌തു