സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

By Team Member, Malabar News
Malabarnews_supreme court
Representational image
Ajwa Travels

ന്യൂഡെല്‍ഹി : ഉത്തര്‍പ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയനായ കെയുഡബ്ള്യുജെ ആണ് ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിയിലാണ് സിദ്ധിഖ് കാപ്പനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.

കെയുഡബ്ള്യുജെ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിദ്ധിഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടി നിയമ വിരുദ്ധമാണെന്നും, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒപ്പം തന്നെ സിദ്ധിഖ് ഒരു മുഴുവന്‍ സമയ മാദ്ധ്യമ പ്രവര്‍ത്തകന്‍ ആണെന്നും, പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖിന് യാതൊരുവിധ ബന്ധവും ഇല്ലന്നും കോടതിയില്‍ വ്യക്‌തമാക്കി.

കസ്‌റ്റഡിയില്‍ കഴിഞ്ഞിരുന്ന സിദ്ധിഖിന് നേരിടേണ്ടി വന്ന കാര്യങ്ങളെ പറ്റിയും സംഘടന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു. കസ്‌റ്റഡിയില്‍ കഴിഞ്ഞിരുന്ന സമയത്ത് പോലീസ് മര്‍ദ്ധിച്ചതായും, മരുന്ന് നിഷേധിച്ചതായും, ഉറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.

Read also : മാലേഗാവ് സ്‍ഫോടനം; പ്രതികളോട് ഹാജരാവാന്‍ പ്രത്യേക എന്‍ഐഎ കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE