ചെന്നൈ: ബിജെപി തമിഴ്നാട്ടില്‍ നടത്തിവന്നിരുന്ന വെട്രിവേല്‍ യാത്ര നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ ഡിസംബര്‍ 5 വരെ നിര്‍ത്തിവെച്ചു. നവംബര്‍ ആറിന് തുടങ്ങിയ വേല്‍ യാത്ര ഡിസംബര്‍ ആറ് വരെയാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്തിയ വെട്രിവേല്‍ യാത്ര നേരത്തെ തമിഴ്‌നാട് പൊലീസ് തടഞ്ഞിരുന്നു.
കോവിഡ് മഹാമാരി കാലത്ത് അനുമതിയില്ലാതെ യാത്ര നടത്തിയ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് എല്‍ മുരുകന്‍ അടക്കമുള്ളവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തമിഴ്നാട്ടിലെ ഹിന്ദുമത വിശ്വാസികളില്‍ വലിയ വിഭാഗവും പ്രധാനമായി പൂജിക്കുന്നതും വിശ്വസിക്കുന്നതും മുരുകനെയാണ്. മുരുകനെയും ആയുധമായ വേലിനെയും സംരക്ഷിക്കാനാണ് യാത്രയെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.
Read also: ടിആര്‍പി അഴിമതിക്കേസില്‍ പ്രിയ മുഖര്‍ജിക്ക് ട്രാൻസിറ്റ് ജാമ്യം