ഗാസ: താൽക്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതിന് പിന്നാലെ ഗാസയിൽ യുദ്ധം പുനരാരംഭിച്ചു ഇസ്രയേൽ. ഹമാസ് വെടിയുതിർത്തപ്പോൾ പ്രത്യാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഗാസയിൽ വ്യോമാക്രമണവും ബോംബാക്രമണവും ഉൾപ്പടെ ഇസ്രയേൽ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്.
ഒരു മാസത്തിലേറെ നീണ്ട യുദ്ധത്തിന് പിന്നാലെ, ഇസ്രയേലും ഹമാസും തമ്മിലുള്ള അനുരഞ്ജന ചർച്ചകളുടെ ഫലമായാണ് ഏഴ് ദിവസത്തേക്ക് താൽക്കാലിക വെടിനിർത്തൽ ഉണ്ടായത്. ഖത്തറിന്റേയും ഈജിപ്‌തിന്റെയും മധ്യസ്‌ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്താനായി രണ്ടു ദിവസം കൂടി വെടിനിർത്തൽ നീട്ടിക്കിട്ടാൻ മധ്യസ്‌ഥരുടെ ശ്രമം തുടരുന്നതിനിടെയാണ് യുദ്ധം പുനരാരംഭിച്ചത്.
ഇസ്രയേലിൽ നിന്ന് ബന്ദികളാക്കിയവരിൽ ഏതാനും പേരെക്കൂടി ഹമാസ് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. വെടിനിർത്തൽ നീട്ടാൻ തീരുമാനമായതിന് തൊട്ടുപിന്നാലെ പടിഞ്ഞാറൻ ജറുസലേമിലെ ബസ് സ്‌റ്റോപ്പിൽ വ്യാഴാഴ്‌ച രാവിലെ ഹമാസ് നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ അധിനിവേശത്തോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു ബസ് സ്‌റ്റോപ്പിലെ വെടിവെപ്പെന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത ഹമാസ് പറഞ്ഞു.
Most Read| മുടിക്ക് ഇത്രേം നീളമോ! ലോക റെക്കോർഡ് സ്വന്തമാക്കി ഇന്ത്യക്കാരി