ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ കോവിഡ് രോഗികളില്‍ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള തീരുമാനവും മന്ത്രാലയം ഇന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ വാക്‌സിന്‍ യജ്‌ഞത്തില്‍ നിര്‍ണായകമായ മാറ്റമാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ വരുത്താൻ ശ്രമിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്ന നിലക്ക് കുത്തിവെപ്പ് ആരംഭിക്കാനാണ് ഇപ്പോള്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. പ്രായമായവർക്കും, ഒപ്പംതന്നെ ഭിന്നശേഷിക്കാര്‍ക്കും വാക്‌സിനേഷന്‍ വീടുകളില്‍ വെച്ച് നടത്തിക്കൂടെയെന്ന് വിവിധ ഹൈക്കോടതികള്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതിനൊപ്പം രാജ്യത്ത് വാക്‌സിൻ ഉൽപാദനം വർധിച്ചതും തീരുമാനത്തിന് കാരണമായി.
അടുത്തമാസം ആദ്യം തന്നെ ഭിന്നശേഷിക്കാര്‍ക്ക് വീടുകളില്‍ വാക്‌സിനേഷന്‍ യജ്‌ഞം ആരംഭിക്കാനാവും എന്നാണ് കരുതുന്നത്. രാജ്യത്ത് ഇതുവരെ പ്രായ പൂര്‍ത്തിയായവരില്‍ 66 ശതമാനം പേര്‍ ഒരു ഡോസും, 23 ശതമാനം പേര്‍ സമ്പൂര്‍ണ വാക്‌സിനേഷനും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Read Also: മോദി തരംഗം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല; യെദിയൂരപ്പ