കൊച്ചി: യുവനേതാവ് എഎ റഹീം സിപിഎമ്മിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥി. യുവ പ്രാതിനിധ്യം പരിഗണിച്ചാണ് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ടായ റഹീമിനെ സിപിഎം സ്‌ഥാനാര്‍ഥിയായി നിശ്‌ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവെന്ന ഘടകവും റഹീമിന് അനുകൂലമായി.
ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറിയായിരുന്നിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎ റഹീമിനെ ഒരു സീറ്റിലേക്കും പരിഗണിച്ചിരുന്നില്ല. 2011ല്‍ വര്‍ക്കലയില്‍ നിന്ന് മൽസരിച്ചത് മാത്രമാണ് റഹീമിന് പാര്‍ലമെന്ററി രംഗത്ത് പാര്‍ട്ടി നല്‍കിയ പരിഗണന. അന്ന് യുഡിഎഫിന്റെ വർക്കല കഹാറിനോട് റഹീം തോറ്റിരുന്നു.
തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്. മുഹമ്മദ് റിയാസ് മന്ത്രിസഭയിൽ എത്തിയതോടെയാണ് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ പകരം ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായി തിരഞ്ഞെടുത്തത്. റഹീമിനൊപ്പം ഡിവൈഎഫ്ഐ നേതാക്കളായ ജെയ്‌ക്ക് സി തോമസ്, വിപി സാനു എന്നിവരുടെ പേരുകളും നേതൃത്തിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു.
Read Also: ഐഎഫ്എഫ്‍കെ; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ