തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്നും തുടരും. സംഘടനാ റിപ്പോർട്ടിന് സിപിഎം സംസ്ഥാന സമിതി ഇന്ന് അംഗീകാരം നൽകും. റിപ്പോർട്ടിൽ ഇന്നും ചർച്ച തുടരും. സർക്കാരിന്റെ ഭാവി പ്രവർത്തന രേഖയും റിപ്പോർട്ടിനൊപ്പമുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തെ രാഷ്‌ട്രീയ-സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുന്ന റിപ്പോര്‍ട്ടിന് രണ്ട് ഭാഗങ്ങളാണുള്ളത്. സര്‍ക്കാരിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നേരത്തെ തയ്യാറാക്കിയ രേഖ പുതുക്കി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
വിഭാഗീയത അവസാനിച്ചെങ്കിലും പരിഹരിക്കേണ്ട സംഘടനാ പ്രശ്‌നങ്ങള്‍ ബാക്കിയുണ്ടെന്ന് റിപ്പോര്‍ട് വ്യക്‌തമാക്കുന്നു. പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചിട്ടും ചില ജില്ലകളില്‍ പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു എന്ന നിര്‍ണായക വിലയിരുത്തലോടെയാണ് കരട് റിപ്പോര്‍ട് തയ്യാറാക്കിയിരിക്കുന്നത്. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നത് എന്നാണ് സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്.
ചര്‍ച്ചയ്‌ക്ക് ശേഷം സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ എറണാകുളത്താണ് സിപിഎം സംസ്‌ഥാന സമ്മേളനം നടക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ മാറ്റിവച്ച ആലപ്പുഴ ജില്ലാ സമ്മേളനം ഉള്‍പ്പെടെ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Read Also: പഞ്ചാബ് തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്, പ്രതീക്ഷയോടെ മുന്നണികൾ