തിരുവനന്തപുരം: ഗവര്‍ണറെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. ഗവര്‍ണര്‍ ഇന്നലെ ചെയ്‌തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവര്‍ണറെ നിലയ്‌ക്ക് നിര്‍ത്തണമെന്നുമാണ് മുഖപത്രത്തിലെ വിമര്‍ശനം.
ഇന്നലെ ഗവര്‍ണര്‍ പ്രകടിപ്പിച്ചത് പരിഹാസ്യമായ എതിര്‍പ്പാണ്. ഗവര്‍ണര്‍ പദവി രാഷ്‌ട്രീയ അല്‍പ്പത്തരത്തിന് ഉപയോഗിക്കരുതെന്നും സിപിഐ ആവശ്യപ്പെട്ടു. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്‌ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ്‌ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.
നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്‌തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്‌ച അരമണിക്കൂർ നീണ്ടു.
ഗവർണർ ഭരണഘടനാ ബാധ്യത നിർവഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. എന്നാൽ ഗവർണർ വഴങ്ങിയിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സിപിഐ മുഖപത്രം വിമർശനം ശക്‌തമാക്കുന്നത്.
Read Also: വിൻഡീസിന് എതിരായ പരമ്പരയിലെ രണ്ടാം ടി-20 മൽസരം ഇന്ന്